Advertisment

'സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്, രാജി തീരുമാനിക്കേണ്ടത് പദവി നൽകിയവരാണ്';  വെള്ളാപ്പള്ളി നടേശൻ

മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് നോക്കണം.

New Update
ഗുരുദേവനെ നിന്ദിച്ചപ്പോഴും സീതയേയും ഹനുമാനേയും മോശമായി ചിത്രീകരിച്ചപ്പോഴും അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്നാണ് പറഞ്ഞത് ; എന്നാല്‍ ഫ്രാങ്കോയുടെ കാര്‍ട്ടൂണ്‍ വരച്ചപ്പോള്‍ അതിന് നല്‍കിയ അവാര്‍ഡ് പിന്‍വലിച്ചു ;  മതത്തെ തൊട്ട് ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടെന്ന് മന്ത്രിക്ക് തന്നെ പറയേണ്ടി വന്നു , ഇത് രണ്ടും പറയുന്നത് ഒരേ വിപ്ലവക്കാരാണ് ; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ഗണപതി പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് നോക്കണം. സാഹചര്യം കൂടുതൽ വഷളാക്കരുതെന്നും എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ രാജി വയ്ക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയത്. മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Advertisment