കടുത്തുരുത്തി: ശക്തമായ വേനൽ മഴയിലും കാറ്റിലും പെരുവ , നെടുമങ്ങാട് മേഖലകളിൽ വ്യാപക നാശനഷ്ടം. നെടുമങ്ങാട് പ്രദേശങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ കടപുഴകി വീണു വൈദ്യുതി വിതരണ മടക്കം തടസപ്പെട്ടു. ശക്തമായ കാറ്റിൽ പെരുവയിലെ പഴയ കെ.എസ്.ഇ.ബി. ഓഫീസിൻ്റെ മൂന്ന് നില കെട്ടിടത്തിൻ്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഷീറ്റ് സമീപത്തെ വർക്ക്ഷോപ്പിൻ്റെ മുകളിലേക്ക് വീണു. ഈ സമയം വർക്ക്ഷോപ്പിൽ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
വരും ദിവസങ്ങളിൽ വേനൽമഴ ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പഴകുറ്റി, നെട്ട, കരിപ്പൂർ, വാണ്ട, കണ്ണാറംകോട്, മുണ്ടേല നെടുമങ്ങാട് ഗവ. യു.പിസിന് മുൻവശം, മുക്കോല എന്നിവിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ നിലം പൊത്തി. കച്ചേരിനട പതിനൊന്നാം കല്ല് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനു മുകളിൽ മരിച്ചില്ല ഒടിഞ്ഞു വീണു.
താന്നിമൂട്ടിൽ അബ്ദുൾ അസീസിന്റെ വീട്ടിനു മുകളിൽ വീണ മരം ഫയർഫോഴ്സ് എത്തി മുറിച്ചു മാറ്റി. കല്ലമ്പാറയിൽ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു റോഡിൽ പതിച്ചു. ഇതേതുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വിവിധ പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായി.
വാഴ, മരിച്ചീനി, റബർ എന്നീ വിളകൾക്കും വ്യാപക നാശനഷ്ടം സംഭവിച്ചു. മരങ്ങൾ വീണു നെടുമങ്ങാട് പലയിടങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായതു പുന സ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്.