കടുത്തുരുത്തി: അസുഖം ബാധിച്ച് ആശുപത്രിയാലതിനെത്തുടര്ന്ന് ഒരു വിദ്യാര്‍ഥിക്കു രണ്ട് പരീക്ഷകള്‍ എഴുതാനാവാതെ വന്നതോടെ നൂറുമേനി വിജയം നഷ്ടപ്പെട്ട് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല. 99.97 ശതമാനമാണ് വിദ്യാഭ്യാസജില്ലയുടെ വിജയശതമാനം.
ബ്രഹ്മമംഗലം വിഎച്ച്എസ്എസിലെ അശ്വിന് കൃഷ്ണയ്ക്കാണ് രോഗാവസ്ഥയെത്തുടര്‍ന്ന് രണ്ട് പരീക്ഷകളെഴുതാന്‍ കഴിയാതെ വന്നത്. സര്‍ജറി കഴിഞ്ഞു സ്കൂള്‍ മുറ്റത്ത് നിര്‍ത്തിയിട്ട ആംബുലന്‍സിലിരുന്നാണ് അശ്വിന് മറ്റു പരീക്ഷകളെഴുതിയത്. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയില്‍നിന്ന് 3,086 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇവരില്‍ 3085 പേരും ഉപരിപഠനത്തിന് അര്‍ഹത നേടിയപ്പോൾ 501 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
നേടുകയും ചെയ്തു.