പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഭയം കൊണ്ടാണ് സിപിഐഎം ഇപ്പോൾ ബോംബുണ്ടാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. 51 വെട്ട് കിട്ടിയ ടി പി ചന്ദ്രശേഖരൻ്റെ മുഖം ഓർമ്മ വരുന്നുവെന്നും അച്ചു ഉമ്മൻ പറഞ്ഞു.
കുട്ടി സഖാക്കൻമാരെ അഴിച്ച് വിട്ടാൽ നാടിൻ്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാൻ ഇവർക്ക് ആരാണ് ലൈസൻസ് കൊടുത്തതെന്നും അച്ചു ഉമ്മൻ ചോദിച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ.
സിദ്ധാർത്ഥൻ്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിയ്ക്കാൻ സർക്കാർ ശ്രമിച്ചു. നിങ്ങൾ എന്ത് അക്രമം വേണമെങ്കിലും കാണിച്ചോളൂ, ഞങ്ങൾ വക്കീലിനെ ഏർപ്പാട് ചെയ്യാം എന്നതാണ് സിപിഐഎമ്മിൻ്റെ നയമെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
പി ബി അനിതയ്ക്ക് സർക്കാർ പണിഷ്മെൻ്റ് ട്രാൻസ്ഫർ നൽകി. സർക്കാർ ഇരയ്ക്കൊപ്പമല്ല ക്രിമിനലുകളുടെ ഒപ്പമാണ്. പി ബി അനിത സത്യസന്ധമായി മൊഴി നൽകി.
മറ്റ് ഏത് സർക്കാരാണെങ്കിലും അനിതയെ അഭിനന്ദിക്കും. ഇടത് സർക്കാരിൻ്റെ അഴിമതി പറഞ്ഞാൽ ഇന്ന് മുഴുവൻ പറയേണ്ടി വരുമെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.