Advertisment

മൂന്നു വർഷം കൊണ്ട് ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാമെന്ന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി; ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; കൂടുതൽ ഭൂമിയേറ്റെടുക്കുന്നതിലും നഷ്ടപരിഹാരത്തിലും ആശങ്കയുണ്ടെന്ന് പ്രദേശവാസികൾl കേന്ദ്രത്തിൽ നിന്ന് ഇനി വേണ്ടത് അഞ്ച് ലൈസൻസുകൾ; വിമാനത്താവളം മദ്ധ്യകേരളത്തിൽ വികസന കുതിപ്പുണ്ടാക്കുമെന്ന് വിലയിരുത്തൽ

പ്രദേശത്ത് കച്ചവടം നടത്തുന്നവർക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തിലുണ്ടായിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.

New Update
sabarimala airport12.jpg

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ, കേന്ദ്രാനുമതികളെല്ലാം നേടിയെടുത്ത് മൂന്നുവർഷം കൊണ്ട് ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിന്റെ ശ്രമം വിജയിക്കില്ലെന്നുറപ്പായി.

Advertisment

കേസുള്ള ചാരിറ്റബിൾ ട്രസ്റ്റിന്റേതടക്കം 441 പേരുടെ 1000.28ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കാൻ വിജ്ഞാപനമിറക്കിയത്. കോട്ടയം സ്പെഷൽ തഹസിൽദാർക്കായിരുന്നു ഭൂമി ഏറ്റെടുക്കൽ ചുമതല.


പ്രദേശത്ത് കച്ചവടം നടത്തുന്നവർക്കും വീട് നഷ്ടമാകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് വിജ്ഞാപനത്തിലുണ്ടായിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.


airport

എന്നാൽ, നഷ്ട പരിഹാരത്തുക സംബന്ധിച്ച് വ്യക്തതയില്ലെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ചെറുവള്ളി എസ്റ്റേറ്റിലുള്ളപ്പോൾ റൺവേക്കായി പുറത്തുനിന്ന് ഭൂമി ഏറ്റെടുക്കുന്നതിലെ ആശങ്കയാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.

വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെങ്കിലും പാരിസ്ഥിതികാനുമതി, മണ്ണുപരിശോധന, വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി, സാങ്കേതിക അനുമതികൾ എന്നിങ്ങനെ കടമ്പകളേറെ ബാക്കിയുണ്ട്. സാങ്കേതിക-സാമ്പത്തിക-പരിസ്ഥിതി-സാമൂഹ്യ ആഘാത പഠനങ്ങൾ 6മാസത്തിനകം പൂർത്തിയാക്കും.

3500മീറ്റർ നീളമുള്ള റൺവേയാണ് നിർമ്മിക്കേണ്ടത്. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 25ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങൾക്കും മൂന്നുകോടിയോളമുള്ള ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്നതാണ് ശബരിമല വിമാനത്താവളം.

88കിലോമീറ്റർ അകലെ നെടുമ്പാശേരി, 120കിലോമീറ്ററിൽ തിരുവനന്തപുരം, 200കിലോമീറ്റർ പരിധിയിൽ മധുര വിമാനത്താവളങ്ങളുള്ളതിനാൽ സിഗ്നലുകൾ കൂടിക്കലരാനിടയുണ്ടെന്ന വ്യോമയാന ഡയറക്ടർ ജനറലിന്റെ ആശങ്ക അസ്ഥാനത്താണെന്ന് സംസ്ഥാനം മറുപടി നൽകിയിട്ടുണ്ട്.

എയർസ്പേസ് അലോക്കേഷൻ ഡിസൈൻ എന്ന നൂതന സാങ്കേതികവിദ്യയുപയോഗിച്ച് ഇത് മറികടക്കാമെന്നും ചെന്നൈ, ഡൽഹി, മുംബയ്, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലും വിദേശത്തും വിജയകരമായി ഉപയോഗിക്കുന്നുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടി.

എയർപോർട്ട് അതോറിട്ടിയും ഡി.ജി.സി.എയും ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറിയതോടെ സൈറ്റ് ക്ലിയറൻസ് ഉടൻ ലഭിച്ചേക്കും. ജിയോടെക്നിക്കൽ പഠനത്തിൽ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. 5ലൈസൻസുകളാണ് കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കേണ്ടത്.

റബർതോട്ടമായതിനാൽ പാരിസ്ഥിതിക അനുമതിക്ക് തടസമുണ്ടാവില്ല. റൺവേയുടെ നീളം കൂട്ടിയും ദിശ കിഴക്കു-പടിഞ്ഞാറാക്കിയും ഉറപ്പുള്ള 307ഏക്കർ സ്വകാര്യഭൂമിയേറ്റെടുത്തും വ്യോമയാന മന്ത്രാലയം ഉന്നയിച്ച ആശങ്കകൾ പരിഹരിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നതും രണ്ട് ദേശീയ, 5സംസ്ഥാന പാതകൾ സമീപത്തുകൂടി കടന്നുപോവുന്നതും ശബരിമലയിലേക്ക് 48കിലോമീറ്റർ ദൂരം മാത്രമാണെന്നതും വിമാനത്താവള പദ്ധതിക്ക് ഗുണകരമാണ്.

 


2030ൽ 24.5ലക്ഷവും 2050ൽ 64.2ലക്ഷവും യാത്രക്കാരുണ്ടാവുമെന്നും 60വർഷം കൊണ്ട് വിമാനത്താവളം ലാഭകരമാവുമെന്നുമാണ് കണക്കൂകൂട്ടൽ. കേന്ദ്രാനുമതി ലഭിച്ചാലുടൻ വിമാനത്താവള കമ്പനി രജിസ്റ്റർ ചെയ്യും. പ്രവാസികളുടേതടക്കം സ്വകാര്യ ഓഹരിയാവും മൂലധനം.


ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80 : 20 അനുപാതം ഹൈക്കോടതി റദ്ദാക്കി ! ജനസംഖ്യ അനുസരിച്ച് അനുപാതം പുനർ നിശ്ചയിക്കണം. കോടതി അംഗീകരിച്ചത് ക്രൈസ്തവ സംഘടനകളുടെ ദീർഘകാല ആവശ്യം. സ്വാഗതം ചെയ്ത് ക്രൈസ്തതവ സംഘടനകൾ

ശബരിമല വിമാനത്താവളത്തിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിന് ഏജൻസിയെ തിരഞ്ഞെടുക്കാനും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) രൂപീകരിക്കാനും നടപടിയായി.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി) തയ്യാറാക്കിയ അന്തിമ സാമൂഹ്യാഘാത വിലയിരുത്തൽ റിപ്പോർട്ട് പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ഏഴംഗ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്രത്തിന്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായിട്ടുണ്ട്. സുരക്ഷാക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.  

ശബരിമല വിമാനത്താവളം വരുന്നതോടെ മദ്ധ്യകേരളത്തിൽ വികസനകുതിപ്പുണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. തീർത്ഥാടന, ടൂറിസം സർക്യൂട്ടിലുൾപ്പെടുത്തിയാൽ യാത്രക്കാർ വർദ്ധിക്കും. കോട്ടയത്തു നിന്ന് 40കിലോമീറ്റർ മാത്രം, തമിഴ്നാട്ടിലെ ജില്ലകൾക്കും ഗുണം.

കാർഷിക ഉത്പന്ന, സുഗന്ധവ്യജ്ഞന കയറ്റുമതി എളുപ്പമാവും. ശബരിമല തീർത്ഥാടകരിൽ 25%പേർ ഉപയോഗിച്ചാൽ ലാഭകരമാവും. 5000പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കും. പത്തിരട്ടി പരോക്ഷ തൊഴിലും സൃഷ്ടിക്കപ്പെടും. വിമാനത്താവളത്തിന് 2250 കോടി ചെലവുണ്ടാവുമെന്നാണ് സാദ്ധ്യതാ പഠന റിപ്പോർട്ടിലുള്ളത്.

ഭൂമിയേറ്റെടുക്കാൻ 570കോടി വേണം. 2025ൽ 52കോടിയും 2050ൽ 524കോടിയുമാണ് പ്രവർത്തന ചെലവ്. 2025ൽ 122കോടി, 2050ൽ 1662കോടി എന്നിങ്ങനെയാവും വരുമാനം. 2035ഓടെ ആദ്യഘട്ട നിർമ്മാണവും 2048ഓടെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാക്കാനാവുമെന്നും അമേരിക്കൻ കമ്പനി ലൂയി ബഗ്ർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

Advertisment