Advertisment

ബാലികയെ പീഡിപ്പിക്കാൻ ശ്രമം; ക്ഷേത്ര പൂജാരിക്ക് എട്ട് വർഷം കഠിനതടവ്

New Update
333

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് കഠിനതടവ്. ബാലരാമപുരം പെരിങ്ങമ്മല സ്വദേശി മണിയപ്പൻ പിള്ളയെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി ഷിബു ശിക്ഷിച്ചത്. ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് അതീവ ഗൗരവമാണെന്നും പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ വിധിച്ചത്. 

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ് പരീക്ഷക്ക് മുന്നോടിയായി ക്ഷേത്രത്തിൽ അർച്ചന നടത്താനെത്തിയ ബാലികയെ പ്രതി ക്ഷേത്രത്തിനുള്ളിലെ ഓഫീസിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പെൺകുട്ടി നിലവിളിച്ച് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രാണിക് ഹീലിംഗ് ചികിത്സയാണ് താൻ നടത്തിയതെന്ന്  വിചാരണക്കിടെ പ്രതി വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഫോർട്ട് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Advertisment