പൂട്ടൽലംഘനത്തിന് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് തിരികെ ലഭിക്കുമെങ്കിലും കേസ് നടപടികൾ തുടരും. ഐ.പി.സി. ആക്ടും കേരള പോലീസ് ആക്ടും പകർച്ചവ്യാധിനിയന്ത്രണ ഓർഡിനൻസും പ്രകാരമാകും നടപടികൾ.
ഒരുമാസംമുതൽ മൂന്നുകൊല്ലംവരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ വകുപ്പുകളാണ് കേസിൽ ചുമത്തുന്നത്.
പൂട്ടൽ പ്രഖ്യാപിച്ചതുമുതൽ ഇതുവരെ 23,000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പോലീസ് പിടിച്ചെടുത്തത്. ആദ്യഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണംകുറഞ്ഞതിനാൽ പോലീസ് സ്റ്റേഷനുകളിൽത്തന്നെ സൂക്ഷിക്കുകയായിരുന്നു. വാഹനങ്ങൾ അധികമായതോടെയാണ് പോലീസ് മറ്റു സാധ്യതകളിലേക്കു തിരിഞ്ഞത്.