Advertisment

സുശാന്തിന്റെ ബെഡ്റൂം വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് എങ്ങനെയാണ്? അദ്ദേഹം മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റ്? ; സുശാന്തിന്റെ മരണം പുറംലോകം അറിയും മുമ്പ് മരണത്തെ കുറിച്ച് മഹേഷ് ഭട്ടിന്റെ സഹായിയുടെ ഫേസ്ബുക്ക് പോസ്റ്റ്; സംശയവുമായി ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെ കുറിച്ച് സിനിമാ നിർമാതാവ് മഹേഷ് ഭട്ടിന്റെ സഹായി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വൈറലാകുന്നു.

Advertisment

മഹേഷ് ഭട്ടിന്റെ സഹായി സുഹൃദ ദാസ് എഴുതിയ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടാണ് വൈറലായിരിക്കുന്നത്. ജൂൺ14 രാവിലെ 11.08ഓടെയാണ് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

publive-image

റിയ ചക്രബർത്തിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റ് സംസാര വിഷയമായതോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. മാത്രമല്ല ഫേസ്ബുക്ക് പ്രൊഫൈൽ തന്നെ സുഹൃദ ലോക്ക് ചെയ്തു. വൈറലായിരിക്കുന്ന സുഹൃദയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ നിരവധി ചോദ്യങ്ങൾ സുശാന്ത് ആരാധകരിൽ ഉയർത്തിയിരിക്കുകയാണ്.

സുശാന്തിന്റെ ബെഡ്റൂം വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് എങ്ങനെയാണ്? അദ്ദേഹം മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റ്? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

സുശാന്തിന്റെ മരണത്തെ കുറിച്ച് പറയുന്ന പോസ്റ്റിൽ അദ്ദേഹം വിഷാദരോഗത്തിന് അടിമയാണെന്നും അവകാശപ്പെട്ടിട്ടുണ്ട്. സുശാന്തിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റ് പബ്ലിഷ് ചെയ്തതെന്നാണ് ആരാധകർ ചോദിക്കുന്നത്.

ഭട്ട് സംഘത്തിലെ ഈ സ്ത്രീക്ക് ഈ പോസ്റ്റ് 11മണിക്ക് തന്നെ ചെയ്യാൻ കഴിഞ്ഞത് എങ്ങനെയാണ്. ഒരു പ്രധാന നിർമ്മാതാവിനെ തിരയുന്ന സമയം. ജാഗ്രത , എത്ര സുപ്രധാന തെളിവാണ്. ദയവായി ഇത് വായിച്ച് വൈറലാക്കുക- എന്നായിരുന്നു ട്വീറ്റ്.

പ്രിയപ്പെട്ട റിയാ, ലോകം സുശാന്ത് സിംഗ് രജ്പുത്തിനെ കുറിച്ച് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളുടെ കൂടെ ഉറച്ചു നിൽക്കുന്നു. അവനെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനുള്ള നിങ്ങളുടെ അസാധ്യമായ പരിശ്രമങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരനായിരുന്നതിനാൽ ... ഈ രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയിൽ എന്റെ ധാർമ്മിക കടമയാണ്, ഒരിക്കൽ കൂടി പറയുകയാണ് ക്ലിനിക്കൽ വിഷാദം എന്നത് മെഡിക്കൽ സയൻസിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ല. "- പോസ്റ്റിൽ കുറിച്ചിരിക്കുന്നു.

റിയ പലപ്പോഴും ഓഫീസിലേക്ക് ഓടി വന്ന് ഭട്ടിനോട് കൗൺസിലിംഗ് ആവശ്യപ്പെടുന്നതും അദ്ദേഹത്തോട് ഫോണിൽ സംസാരിക്കുന്നതും ഒക്കെ താൻ കണ്ടിട്ടുണ്ടെന്നും സുഹൃദ പറയുന്നു.

susanth singh rajputh susanth singh rajputh death
Advertisment