Advertisment

"ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍"... ഇനിയും ഇങ്ങനെ പറഞ്ഞ് ഇരിക്കാന്‍ കഴിയുന്നില്ല. അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം, ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം - അരുണ്‍ ഗോപിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് 

New Update

കൊച്ചി പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടുകള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ രൂക്ഷവിമര്‍ശവുമായി സംവിധായകന്‍ അരുണ്‍ ഗോപി. നിലവാരം കുറഞ്ഞ നിര്‍മാണം നടത്തിയതിനു പിന്നിലെ ഉദ്യോഗസ്ഥര്‍ക്ക് തക്കതായ ശിക്ഷ നല്‍കണണമെന്നാണ് പോസ്റ്റിലൂടെ സംവിധായകന്‍ പറയുന്നത്.

Advertisment

publive-image

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ജനങ്ങളുടെ ജീവിതത്തിനും സമയത്തിനുമൊക്കെ പുല്ലുവില കല്പിക്കുന്നവര്‍ക്കു അര്‍ഹിക്കുന്ന ശിക്ഷ തന്നെ നല്‍കണം.. പാലാരിവട്ടം മേല്‍പ്പാലം കാരണം ഉണ്ടാകുന്ന ബ്ലോക്കില്‍ മണിക്കൂറുകളാണ് മനുഷ്യര്‍ ജീവിതം ഇഴച്ചു നീക്കുന്നത്, കടുത്ത ബ്ലോക്ക് കാരണം.. ഈ ഒരൊറ്റ കാരണത്താല്‍ പൊലിഞ്ഞു പോകുന്ന ജീവിതങ്ങള്‍ അനവധിയായിരിക്കും, മരണം മാത്രമല്ല നടക്കാതെ പോയ എത്രയോ നല്ലകാര്യങ്ങള്‍ക്കു ഇത്തരം ബ്ലോക്കുകള്‍ മൂകസാക്ഷികള്‍ ആയിട്ടുണ്ടാവും..

''ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍''... ഇനിയും ഇങ്ങനെ പറഞ്ഞു ഇരിക്കാന്‍ കഴിയുന്നില്ല, അധികാരികള്‍ നിങ്ങള്‍ കേള്‍ക്കണം ഇതിന്റെ പിന്നിലുള്ളവരെ ശിക്ഷിക്കണം അല്ലെങ്കില്‍ ജനങ്ങള്‍ ഇനിയുമൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ടി വരും ഇതുപോലുള്ള കള്ള നാണയങ്ങളില്‍ നിന്ന് അധികാരം തിരിച്ചു പിടിക്കാന്‍! രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകു.. കൊടിയുടെ നിറം നോക്കാതെ മനുഷ്യരായി ഇതിനെതിരെ നിലകൊള്ളുകതന്നെ വേണം ഓരോരുത്തരും!

പാലം പണിക്ക് കോണ്‍ട്രാക്ട് ഏറ്റെടുത്ത ആര്‍.ഡി.എസ്. കമ്പനി, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെസേഴ്സ് നാഗേഷ് കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍.ബി.ഡി.സി.കെ. എന്നിവയുടെ ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് ചോദ്യം ചെയ്യുക.

വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മേല്‍പ്പാലത്തിന്റെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബലക്ഷയം സംഭവിച്ച പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയാലും പാലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവും. നിലവാരം കുറഞ്ഞ നിര്‍മാണ പ്രവൃത്തിയാണ് നടന്നിട്ടുള്ളത്.

സിമന്റ് അടക്കം ആവശ്യത്തിന് ചേര്‍ക്കാതെയാണ് കോണ്‍ക്രീറ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലത്തിന്റെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടാണ് ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ പുതിയ പാലം നിര്‍മിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Advertisment