ദമ്മാം : ദമ്മാമിൽ മലയാളികൾ തമ്മിൽ വാക്കേറ്റത്തെതുടര്‍ന്നുണ്ടായ കത്തികുത്തില്‍ ഒരാള്‍ മരിച്ചു . അൽ ഖോബാർ റാക്കയിൽ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്റർ (32) ആണ് കൊല്ലപ്പെട്ടത് . വാക്കേറ്റത്തില്‍ ഇവരുടെ കൂടെയുണ്ടായിരുന്ന മലയാളിയായ ജിജോക്കും പരിക്കേറ്റു . ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇന്നലെ വൈകിട്ട് ഏഴിന് ജോലി കഴിഞ്ഞതിനു ശേഷം താമസ സ്ഥലത്തു എത്തിയ ഇദ്ദേഹം സുഹൃത്തുക്കളുമായി ചേർന്നുള്ള മദ്യപാനത്തിടെ വാക്കേറ്റമുണ്ടായത് .കൊല്ലം സ്വദേശി സക്കീര്‍ ആണ് കത്തിയെടുത്ത് സന്തോഷിനെ കുത്തിയത്. സന്തോഷ് പീറ്റര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ തല്‍ക്ഷണം മരണപെടുകയാണ് ഉണ്ടായത് . പോലീസ് സ്ഥലത്ത് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൃത്യത്തിനും ശേഷം സക്കീര്‍ ഒളിവില്‍ പോയി പോലീസ് വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.