മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയ താരമാണ്. കമ്മട്ടിപ്പാടത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന് സിനിമയിലേക്കുള്ള എൻട്രി. ചമ്ബക്കര മാര്‍ക്കറ്റില്‍ മല്‍സ്യവില്‍പ്പനക്കരനായിരുന്ന മണികണ്ഠന്‍ പിന്നീട് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും ഉറച്ച നിലപാടെടുക്കുന്ന ആളാണ് അദ്ദേഹം.
അത്തരത്തിലും നിരവധി ബന്ധങ്ങള്‍ മണികണ്ഠനുണ്ട്. എന്നാല്‍ സ്വന്തമായി വീടെന്ന തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ച് ഗൃഹപ്രവേശനം നടന്നപ്പോള്‍ അധികമാരെയും അറിയിക്കിനാകാത്ത സാഹചര്യമായിരുന്നുവെന്നും ഇത്തരമൊരു പരിപാടി നടത്തുന്നതിലെ പരിചയക്കുറവും വിഷമങ്ങള്‍ക്കിടയാക്കിയെന്നും താരം ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞു.
‘പാലുകാച്ചി പുതിയ വീട്ടില്‍ കയറി. ജീവിതത്തിലെ വലിയ സ്വപ്‌നമായിരുന്നു സ്വന്തം വീട്. അത് സ്വന്തമായെന്ന് പറയാറായിട്ടില്ല ഒരുപാട് പേരുടെ സഹായം കൊണ്ടും ലോണെടുത്തുമാണ് വീട് നിര്‍ച്ചത്. ഒരുപാട് സന്തോഷത്തോടെ പറയേണ്ട ഒരു വിഷയമായിരുന്നു ഇത്. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. സ്വപ്‌നം ഇങ്ങനെ ആയിരുന്നില്ല എല്ലാവരെയും അറിയിച്ച് ക്ഷണിച്ച് നടത്തണമെന്നായിരുന്നു. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കാണ് മാപ്പ് ചോദിക്കാന്‍ അവകാശം, ഇത് ഞാന്‍ അറിയാതെ ചെയ്തതല്ല. കാരണം സാഹചര്യം അങ്ങനെ ആയിപ്പോയി.’
എല്ലാം പെട്ടെന്നുള്ള പരിപാടിയായിരുന്നു. കുറച്ചുപോരൊടൊക്കെ പറഞ്ഞു. കുറച്ചുപേരോടോക്കെ പറഞ്ഞില്ല. ആ പറയുന്നതിന് പ്രേത്യേക മാനദണ്ഡം ഒന്നുമുണ്ടായിരുന്നില്ല. ഒരുപാട് പോരോട് പറയാന്‍ പറ്റിയില്ല. അതിന്റെ വല്ലാത്തൊരു കുറ്റബോധം തോന്നിയതുകൊണ്ട് ഈ വീഡിയോ ചെയ്യുന്നത്. സന്തോഷം ഉണ്ടായപ്പോള്‍ അത് എനിക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കഴിയുന്നില്ല. കാരണം, വിളിക്കാത്തതിന്റെ പേരില്‍ പലരും ചെറുതായൊന്നു സങ്കടപ്പെട്ടു. കുറേ അറിവില്ലായ്മയും പരിചയക്കുറവുമൂലവുമാണ് ഇങ്ങനെ സംഭവിച്ചത്. അതുകൊണ്ട് ആരും വെറുക്കരുത്.’ വീഡിയോയില്‍ മണികണ്ഠന്‍ പറഞ്ഞു.