Advertisment

കാമുകി ജോലിക്കു പോകുന്നതില്‍ പ്രതിഷേധിച്ച് കാമുകൻ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി:  ഡൽഹിയിലെ ഖോഡയിൽ കാമുകി ജോലിക്കു പോകുന്നതില്‍ പ്രതിഷേധിച്ച് കാമുകൻ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചു. അനിൽ വിഹാർ സ്വദേശി രവി യാദവാണു ജീവനൊടുക്കാൻ ശ്രമിച്ചത്.

Advertisment

publive-image

ഇന്നലെ ബുധനാഴ്ച രാവിലെയാണു സംഭവം. നോയിഡ സെക്ടർ 37-ലെ ഒരു സ്ഥാപനത്തിൽ ഭക്ഷണ വിതരണ ജോലി നോക്കുകയായിരുന്നു ഇയാൾ. കഴുത്തിനു ഗുരുതരമായി മുറിവേറ്റ രവി നോയിഡയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

കാമുകിയെ കാണാൻ പോയി മടങ്ങിയെത്തിയശേഷമാണ് രവി ജീവനൊടുക്കാൻ ശ്രമിച്ചത്. രക്തം വാർന്നൊഴുകുന്നതു ശ്രദ്ധയിൽപ്പെട്ടയുടൻ രവിയുടെ പിതാവ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെണ്‍കുട്ടി ജോലിക്കു പോകുന്നതിൽ രവി അസ്വസ്ഥനായിരുന്നെന്നും പിതാവ് പോലീസിനോടു പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല. രവി ജീവനൊടുക്കാൻ ശ്രമിച്ചയുടൻ പെണ്‍കുട്ടി സംഭവ സ്ഥലത്തെത്തിയിരുന്നു.

Advertisment