Advertisment

'പെരുമാറ്റച്ചട്ടം' മറന്നുപോകരുത്; വിദ്വേഷ പ്രസംഗത്തിൽ ശോഭ കരന്ദ്‌ലാജയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Action Against Shobha Karandlaje

ബംഗലൂരു: തമിഴ്നാടിനും കേരളത്തിനും എതിരെ തെറ്റായ പ്രസ്ഥാവന നടത്തി വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേന്ദ്ര മന്ത്രിയും കർണാടകയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്ദ്‌ലാജയ്ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടക ചീഫ് ഇലക്ട്രല്‍ ഓഫീസർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നി‍ർദേശം നല്‍കിയിരിക്കുന്നത്. 

തമിഴ്നാട്ടിൽ നിന്ന് ഭീകര പരിശീലനം നേടിയ ആളുകൾ ബംഗലൂരുവിലെത്തി സ്ഫോടനം നടത്തുന്നുവെന്ന പരാമർശത്തില്‍ ഡിഎംകെ നല്‍കിയ പരാതിയിന്മേലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. പെരുമാറ്റച്ചട്ട പ്രകാരം നടപടിയെടുത്ത് 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. 

തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നും, കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമാണ് ശോഭ പറഞ്ഞത്. 

Advertisment