ബംഗളൂരു: നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ ഗാന്ധി അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി. നടിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം.
ഐശ്വര്യ റായ് ബച്ചനെ അവഹേളിച്ചതിലൂടെ രാഹുൽ ഗാന്ധി നിവാരത്തിലേക്ക് കൂപ്പുകുത്തിയെന്നും ബിജെപി പറഞ്ഞു.മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുൽ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു.
ഇന്ത്യക്കാർ രാഹുൽ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തിരസ്‌കരണത്തിൽ നിരാശനായ രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.
രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക് ബഹുമതികൾ നേടിത്തന്ന ഐശ്വര്യ റായിക്കെതിരെ ഇപ്പോൾ കുപ്രചരണങ്ങൾ നടത്തുന്നുവെന്നും കർണാടക ബിജെപി ട്വീറ്റ് ചെയ്തു.
"താങ്കളുടെ മേലധികാരി ഒരു കന്നഡക്കാരിയെ അപമാനിക്കുന്നത് തുടരുമ്പോൾ താങ്കൾ കന്നഡ അഭിമാനം ഉയർത്തിപ്പിടിച്ച് അത്തരം അനാദരവിനെതിരെ സംസാരിക്കുമോ, അതോ നിങ്ങളുടെ മുഖ്യമന്ത്രി കസേര സംരക്ഷിക്കാൻ നിങ്ങൾ മിണ്ടാതിരിക്കുമോ?"- കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചു.
ജനുവരി 22 ന് രാം മന്ദിർ ചടങ്ങിൽ ഐശ്വര്യ റായി പങ്കെടുത്തതായി രാഹുൽ ഗാന്ധി പറഞ്ഞ വീഡയോ ദുശ്യങ്ങളും ബിജെപി പുറത്തു വിട്ടു.
രാമക്ഷേത്രത്തിലെ ശ്രീരാമ പ്പ്രതിഷ്ഠയ്ക്ക് ഐശ്വര്യ റായ് പങ്കെടുത്തിരുന്നില്ല. അതേസമയം ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനും ഭർതൃപിതാവ് അമിതാഭ് ബച്ചനും എത്തിയിരുന്നു.