Advertisment

അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാൻ ഗുണ്ടകളെ ഏൽപ്പിച്ച് യുവാവ്; പദ്ധതി പാളി കൊലക്കിരയായത് ബന്ധുക്കൾ, സംഭവം കർണാടകയിൽ

തൻ്റെ പല സ്വത്തുക്കൾക്കും വിനായകൻ്റെ പേരിൽ പ്രകാശ് നേരത്തെ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാറു മാസമായി വിനായകൻ പിതാവിനോട് ആലോചിക്കാതെ വസ്തുവകകൾ വിറ്റു. ഇതാണ് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമായത്.

New Update
Karnataka man hires goons to kill family:

ബെംഗളൂരു: കുടുംബത്തെ കൊല്ലാൻ ഗുണ്ടകളെ ഏൽപ്പിച്ച് യുവാവ്. കർണാടകയിലെ ഗദഗ് പ്രദേശത്താണ് സംഭവം. തൻ്റെ അച്ഛനെയും രണ്ടാനമ്മയെയും കൊല്ലാനാണ് യുവാവ് ഗുണ്ടകളെ ഏൽപ്പിച്ചത്. എന്നാൽ പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകൾ അബദ്ധത്തിൽ കൊലപ്പെടുത്തിയതോടെ പദ്ധതി പാളി.

Advertisment

റിയൽ എസ്റ്റേറ്റ് ഏജൻ്റായ വിനായക് ബകലെ (31) തൻ്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, സഹോദരൻ കാർത്തിക് ബകലെ എന്നിവരെ കൊലപ്പെടുത്താൻ ഏഴുപേരുമായി 65 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിരുന്നു. വിനായകിനെയും ഏഴ് ഗുണ്ടകളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ വീടിനുള്ളിൽ കയറി മൂവരെയും കൊലപ്പെടുത്താനാണ് കൊലയാളികൾ പദ്ധതിയിട്ടിരുന്നത്. കാർത്തിക്കിനെ കൊന്നതിന് ശേഷം ഒരു വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയ ചില അതിഥികളെയും അവർ കൊലപ്പെടുത്തി.

കാർത്തിക് (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാൻക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്. വിനായകും പിതാവും തമ്മിൽ സ്വത്ത് സംബന്ധമായ തർക്കം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തൻ്റെ പല സ്വത്തുക്കൾക്കും വിനായകൻ്റെ പേരിൽ പ്രകാശ് നേരത്തെ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാറു മാസമായി വിനായകൻ പിതാവിനോട് ആലോചിക്കാതെ വസ്തുവകകൾ വിറ്റു. ഇതാണ് അവരുടെ ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമായത്.

Advertisment