Advertisment

സാരിയുടുത്തുള്ള റീൽസിന് നേരെ വിദ്വേഷ കമന്റുകൾ; ക്വീർ ആർട്ടിസ്റ്റ് ജീവനൊടുക്കിയ നിലയിൽ

New Update
enenene1.jpg

ഭോപാൽ: സൈബറിടത്തിലെ വിദ്വേഷ കമന്റുകളെ തുടർന്ന് ഉജ്ജയിനിൽ നിന്നുളള ക്വീർ ആർട്ടിസ്റ്റിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മേക്കപ്പ് ആർട്ടിസ്റ്റായ പ്രാംഷു (16) ആണ് തന്റെ ഇൻസ്റ്റ​ഗ്രാം റീൽസിന് താഴെ വന്ന വിദ്വേഷ കമന്റുകളെ തുടർന്ന് ജീവനൊടുക്കിയത്. 'മെയ്ഡ് ഇൻ ഹെവൻ' എന്ന വെബ് സീരീസ് നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജുവാണ് പതിനാറുകാരൻ ജീവനൊടുക്കിയതായി അറിയിച്ചത്.

പ്രാംഷുവിന്റെ ഇൻസ്റ്റ​ഗ്രാം ഹാൻഡിലിലെ കമന്റ് ബോക്സിൽ വന്ന 4000ലധികം സ്വവർഗ്ഗാനുരാഗ പരാമർശങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് നടി ത്രിനേത്ര ഹൽദാർ ഗുമ്മരാജു ആരോപിച്ചു. 16,500-ലധികം ഫോളോവേഴ്‌സുളള 'ഗ്ലാമിറ്റുപ്വിത്ത്പ്രാൻഷു' എന്ന ഇൻസ്റ്റ​ഗ്രാം ഹാൻഡിൽ ഉടമയാണ് പ്രാംഷു.

ദീപാവലി ദിനത്തിൽ സാരിയുടുത്ത് ഒരു ഇൻസ്റ്റാഗ്രാം ട്രാൻസിഷൻ റീൽ പ്രാംഷു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ കമ്മന്റുകൾ നിറഞ്ഞ്. എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിൽ നിന്നുളളവർക്ക് സുരക്ഷിത ഇടം നൽകുന്നതിൽ മെറ്റ ഉടമസ്ഥതയിലുളള ഇൻസ്റ്റ​ഗ്രാം പോലുളള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും നടി കുറ്റപ്പെടുത്തി. ചില കമ്മ്യൂണിറ്റി മാർ​ഗ നിർദേശങ്ങൾ ലംഘിക്കുന്നതിനാൽ ​#ജസ്റ്റിസ് ഫോർ പ്രാംഷു എന്ന ഹാഷ്ടാഗിൽ പോസ്റ്റുകളൊന്നുമില്ലെന്നും നടി പറഞ്ഞു.

Advertisment