Advertisment

ആനപ്പുറത്ത് കയറി മോദി, കാസിരംഗയിൽ ജീപ്പ് സവാരിയും; 1957ന് ശേഷം ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
PM Modi visits Kaziranga National Park

ഡല്‍ഹി: അസമിലെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ ആദ്യ സന്ദർശനത്തിൽ ആന സവാരിയും ജീപ്പ് സവാരിയും അദ്ദേഹം നടത്തി.

Advertisment

1957ന് ശേഷം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ദേശിയോദ്യാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറി. പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ദേശീയ ഉദ്യാനത്തിൻ്റെ സെൻട്രൽ കൊഹോറ റേഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്ന മിഹിമുഖ് ഏരിയയ്ക്കുള്ളിൽ ജീപ്പ് സവാരിക്ക് ശേഷമാണ് മോദി ആനപ്പുറത്ത് കയറിയത്. പ്രധാനമന്ത്രി രണ്ട് ദിവസത്തെ അസം സന്ദർശനത്തിൽ 18,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. അസം സർക്കാരും കേന്ദ്ര സർക്കാരും ചേർന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്.

വെള്ളിയാഴ്ച അദ്ദേഹം ആദ്യം തേസ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം ചെയ്തു.

'നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ @നരേന്ദ്രമോദി ജിയെ മാ കാമാഖ്യയുടെയും മഹാപുരുഷ് ശ്രീമന്ത ശങ്കർദേവിൻ്റെയും നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിൽ  രോമാഞ്ചംകൊള്ളുന്നു.", എക്‌സിലെ ഒരു പോസ്റ്റിൽ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു'

തേസ്പൂരിൽ നിന്ന് ഹെലികോപ്റ്ററിൽ കയറിയ മോദി കാസിരംഗ സ്ഥിതി ചെയ്യുന്ന ഗോലാഘട്ട് ജില്ലയിലേക്ക് യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽ രാത്രി ചെലവഴിച്ചു.

ഐതിഹാസികനായ അഹോം ജനറലിൻ്റെ ആക്രമണകാരികൾക്കെതിരായ ധീരമായ ചെറുത്തുനിൽപ്പ് ആഘോഷിക്കുന്നതിനായി ജോർഹട്ടിൽ ലച്ചിത് ബർഫുകൻ്റെ 125 അടി ഉയരമുള്ള 'വീര പ്രതിമ' ശനിയാഴ്ച പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 

തുടർന്ന് അദ്ദേഹം ജോർഹട്ട് ജില്ലയിലെ മെലെങ് മെറ്റെലി പോത്താറിലേക്ക് പോകും. ​​അവിടെ 18,000 കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഇതുകൂടാതെ, പ്രധാനമന്ത്രി ഇതേ വേദിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

Advertisment