മുലമറ്റം: പെരുന്തേനീച്ചയുടെ കുത്തേറ്റ് 3 വയസുള്ള കുട്ടി ഉൾപ്പെടെ പത്തോളം പേർക്ക് കുത്തേറ്റു. നിതിൻ കിഴക്കേപറമ്പിൽ ആൻട്രൂ സ്ചേനപ്പുര, ചെറുവള്ളാത്ത് കുഞ്ഞ്, നിറ്റോ, റബ്ബർ വെട്ടുകാരായ തോമസ് ജോയി, ചാക്കോ തുടങ്ങിയവർക്കാണ് കുത്തേറ്റത്.
ഇവർ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ നടത്തി. മൂലമറ്റം സെൻ്റ് ജോർജ് ഫൊറോനാ പള്ളിയുടെ മുകളിലുള്ള വാളികുളം ടോമി യുടേയും, തുരുത്തിപ്പാറസിപ്പി യുടേയും പുരയിടത്തിൻ്റെ അരുകിൽ വലരി തോട്ടിൽ നില്ക്കുന്ന 200 അടി പൊക്കമുള്ള വെള്ള പശമരത്തിലാണ് നിരവധി കൂടുകളുമായി പെരുന്തേൻ ഇരിക്കുന്നത്.
കാക്കയോ പരുന്തോ ഇളക്കിവിട്ടതാണ് ഈച്ചകുത്താൻ കാരണമെന്നറിയുന്നു. സമീപത്തെ വീടുകളിൽ ആളുകൾക്ക് താമസിക്കാൻ പറ്റാത്ത അവസ്ഥയാണ് എത്രയും വേഗം ഈച്ചയെ കരിച്ച് കളയുകയോ മരം വെട്ടിമാറ്റുകയോ ചെയ്ത് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.