Advertisment

കുവൈറ്റില്‍ പ്രവാസികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി കുറയ്ക്കണമെന്ന് സഫ അല്‍ ഹാഷിം എംപി ; പ്രവാസികളുടെ വിസ പുതുക്കുന്നതിലടക്കം കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി കുറയ്ക്കണമെന്ന് സഫ അല്‍ ഹാഷിം എംപി ആവശ്യപ്പെട്ടു. താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിർദ്ദേശങ്ങൾ സഫാ അൽ ഹാഷിം പാർലമെന്റിൽ അവതരിപ്പിച്ചു. പ്രവാസികൾക്ക് വൻ തിരിച്ചടിയാകുന്ന നിർദ്ദേശങ്ങളാണ് അധികവും.

Advertisment

publive-image

സ്‌പോൺസറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവൻ പ്രവാസികളെയും നാടുകടത്തണമെന്ന് ഫാ അൽ ഹാഷിം ആവശ്യപ്പെട്ടു. പ്രവാസികളുടെ പരമാവധി താമസക്കാലം അഞ്ചു വർഷമാക്കി പരിമിതപ്പെടുത്തണം.

നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ 40 വയസ്സ് പൂർത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസയിൽ അല്ലാതെ പ്രവാസികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ നാടുകടത്തുകയും പ്രവാസികളെ കൊണ്ട് വരുന്നതിൽ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണമെന്നും ഫാ അൽ ഹാഷിം ആവശ്യപ്പെട്ടു.

മൂന്നു തവണ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ നാടുകടത്തണമെന്നും നിയമ ലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് കരട് നിയമത്തിലുള്ളത്.

ഇഖാമയും വിദ്യാഭ്യാസ യോഗ്യതയും തമ്മിൽ ലിങ്കിംഗ് സാധ്യമാക്കി, വിദേശികളെ രാജ്യത്തിനു ആവശ്യമാണെങ്കിൽ മാത്രം തുടരാൻ അനുവദിക്കണമെന്നും നിർദേശത്തിൽ ഉണ്ട്. രാജ്യത്തെ പ്രവാസികളുടെ എണ്ണം അപകടകരമാം വിധം വർധിച്ചതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിർദ്ദേശങ്ങൾ .

kuwait kuwait latest
Advertisment