കോഴിക്കോട്: കോഴിക്കോട് നോർത്ത് മണ്ഡലം എൻഡിഎ സ്ഥാനാർഥി എംടി രമേശ് ഇന്ന് കാലത്ത് മുതൽ ഉച്ചവരെ വിശിഷ്ട വ്യക്തികളെയും സ്ഥാപനമേധാവികളെയും സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. രാവിലെ താമരശ്ശേരി ബിഷപ്പ് മാർ ഇഞ്ചാനിയോസ് സിഎസ്ഐ ബിഷപ് റൈറ്റ് റവറൻ്റ് ഡോക്ടർ മനോജ് റോയ്സ് വിക്ടർ എന്നിവരെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ചു. കാശ്യപ വേദപാഠശാല കുലപതി ആചാര്യ എംആർ രാജേഷിനെ കാശ്യപ ആശ്രമത്തിൽ പോയി അനുഗ്രഹം വാങ്ങി.
സാമൂഹ്യവിരുദ്ധർ കൽവിളക്കുകൾ നശിപ്പിച്ച കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രയോഗം ഭാരവാഹികളായ വി ചന്ദ്രൻ, സുരേഷ് ബാബു ഇ, പി സുന്ദർ ദാസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്നു കോഴിക്കോട് ബാർ അസോസിയേഷൻ സന്ദർശിക്കുകയും അഭിഭാഷകർ ജീവനക്കാർ വക്കീൽ ക്ലാർക്ക്മാർ എന്നിവരുമായി സമ്പർക്കം നടത്തി വോട്ട് അഭ്യർത്ഥിച്ചു.
മംഗലാപുരം മൂഡബിദ്രി എംഎൽഎയും മണ്ഡലം പ്രഭാരി യുമായ ഉമാനാഥ് കോട്ടിയാൻ പാർട്ടി ജില്ലാ സെക്രട്ടറി എം രാജീവ് കുമാർ, സുധീഷ് കേശവപുരി, ഷൈബു തോപ്പയിൽ എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു. ഉച്ചക്ക് ശേഷം വളിയേക്കാട്ട് കോളനി, മാലൂർ കുന്ന് കോളനി, പുൽപറമ്പ് കോളനി, അംബേദ്കർ കോളനി, സിഡിഎ കോളനി, കമ്മട്ടി കുളം വയൽ കോളനി, ശാന്തി നഗർ കോളനി, കൊടുവള്ളി വയൽ, കോരാണി വയൽ, കരമൻ ചാടത്ത് എന്നീ കോളനികളിൽ സമ്പർക്കം നടത്തി.