Advertisment

കാശ്മീരില്‍ 19കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

New Update

Advertisment

കാശ്മീരിലെ ഷോപ്പിയാനില്‍ 19 കാരന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് മറ്റൊരു കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്. 19 കാരന്‍ ഹുസൈഫ് കുട്ടായ് ആണ് കൊല്ലപ്പെട്ടത്. റൊട്ടി ഉണ്ടാക്കി ഉപജീവനം നടത്തുന്ന ആളാണ് ഹുസൈഫ്. ഇന്ന് പുലര്‍ച്ചെ വിവിധ ഗ്രാമങ്ങളില്‍നിന്നായി അഞ്ച് പേരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരിലൊരാളാണ് ഹുസൈഫ് കുട്ടായ്.

തട്ടിക്കൊണ്ടുപോയവരില്‍ രണ്ട് പേരെ ചോദ്യം ചെയ്ത് വിട്ടു. ബാക്കിയുള്ളവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറ‌ഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുന്നുവെന്ന് സംശയിച്ച് വ്യാഴാഴ്ച 17 കാരനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സംഭവത്തില്‍ അപലപിച്ചു. ''ഈ മൃഗീയതയ്ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. ഇ മനുഷ്യത്വ രഹിതമായ നടപടിയെ എന്തിന്‍റെ പേരിലായായും ന്യായീകരിക്കാനാകില്ല'' - ഒമര്‍ അബ്ദുള്ള പറഞ്ഞു.

Advertisment