ഡൽഹി: മധ്യപ്രദേശിൽ പിസിസി അധ്യക്ഷൻ കമൽനാഥ് മുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ട്. യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏറെ ചർച്ചകൾക്ക് ഒടുവിൽ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ തീരുമാനം കൈക്കൊണ്ടതായാണു സൂചന. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കോണ്ഗ്രസ് നേതൃത്വം ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
മധ്യപ്രദേശ് കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കൂടുതൽ പേരുടെ പിന്തുണ കമൽനാഥിനാണെന്നാണു സൂചന. കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ രാഹുൽ ഡൽഹിയിലേക്കു വിളിച്ചിട്ടുണ്ട്.
ബുധനാഴ്ച ചേർന്ന നിയമസഭാ കക്ഷിയോഗങ്ങൾ മുഖ്യമന്ത്രിമാരുടെ കാര്യത്തിലുള്ള തീരുമാനം കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കു വിട്ടിരുന്നു.