ഡല്‍ഹി: ഇനി പാകിസ്ഥാനുമായി ചർച്ചയില്ലെന്നും ഇനി നടപടിയെടുക്കേണ്ട സമയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
'പുൽവാമ ഭീകരാക്രമണത്തിലൂടെ ഒരു കാര്യം വ്യക്തമാവുന്നു. ചർച്ചകളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി നടപടിയെടുക്കേണ്ട സമയമാണ്.' - മോദി പറഞ്ഞു.
ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് ഭീകരവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്നും മോദി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ദില്ലിയിലെത്തിയ അർജന്‍റീനൻ പ്രസിഡന്‍റ് മൗറീസ്യോ മക്റിയുമായി നടത്തിയ നയതന്ത്രകൂടിക്കാഴ്ചകൾക്ക് ശേഷം ഇരു രാഷ്ട്രത്തലവൻമാരും ചേർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രസ്താവനയുമായി എത്തിയതായിരുന്നു.
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തെച്ചൊല്ലി 'നിങ്ങളുടെ ഉള്ളിലെ തീ, എന്‍റെയുള്ളിലുമുണ്ട്' എന്നായിരുന്നു മോദി പറഞ്ഞത്.