New Update
ഡൽഹി: ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിൽ കശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന് ശക്തമായ മറുപടിയുമായി യു.എന്നിലെ ഇന്ത്യൻ സ്ഥിര പ്രതിനിധി സയിദ് അക്ബറുദ്ദീൻ. പാകിസ്താന് അറിയാവുന്ന ഒരേ തന്ത്രം വീണ്ടും പയറ്റികൊണ്ടിരിക്കയാണെന്നും അത് കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് അറിയാമെന്നുമാണ് അക്ബറുദ്ദീൻ മറുപടി നൽകിയത്.
ഒരു തന്ത്രം മാത്രം അറിയാവുന്ന പാകിസ്താൻ അത് അയവിറക്കികൊണ്ടിരിക്കുകയാണെന്നും അത്തരം ഏകാംഗ നാടകങ്ങൾ യു.എൻ പോലുള്ള ബഹുമുഖ വേദികളിൽ വിലപ്പോകില്ലെന്നുമായിരുന്നു അക്ബറുദ്ദീെൻറ മറുപടി. യു.എൻ പൊതുസമ്മേളനത്തിൽ ഇന്ത്യക്ക് അനുവദിച്ച സമയത്താണ് അക്ബറുദ്ദീൻ പാകിസ്താന് ശക്തമായ മറുപടി നൽകിയത്.
ഒരു തന്ത്രം മാത്രമറിയുന്നവർ അത് തന്നെ തിരിച്ചു മറിച്ചും പ്രയോഗിക്കും. ഇൗ പ്രയോഗം നേരത്തെ തന്നെ കൈകാര്യം ചെയ്തതാണ്. അതിനാൽ ഭാവിയിലും അത് നേരിടാനുള്ള ആത്മവിശ്വാസമുണ്ട് - പാകിസ്തെൻറ കശ്മീർ വിഷയ പരാമർശത്തിനെതിരെ അക്ബറുദ്ദീൻ മറുപടി നൽകി.
ഇത്തരം വിഷയങ്ങളിൽ പാകിസ്താെൻറ ഏകാംഗ നാടകങ്ങൾ പ്രസക്തമല്ല. ആർക്കും ചെയ്യാവുന്ന ഇത്തരം നാടകങ്ങൾക്ക് ബഹുമുഖ വേദികളിൽ പ്രതിധ്വനിക്കാൻ കഴിയില്ലെന്നും അക്ബറുദ്ദീൻ പറഞ്ഞു.
ഇന്ത്യ ഒരു പങ്കാളിത്ത രാജ്യമാണ്. പൊതുസമ്മേളനത്തിൽ ഇന്ത്യ മുൻഗണന നൽകുന്ന വിഷയങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ പ്രതിധ്വനിക്കുന്നതിൽ രാഷ്ട്രത്തിന് അഭിമാനമുണ്ട്. ഭീകരവാദം അനേകം വർഷമായി രാജ്യം നേരിടുന്ന ഭീഷണിയാണ്.
യു.എൻ പോലുള്ള ബഹുമുഖവേദിയിൽ ആ വിഷയം ശക്തമായി ഉന്നയിക്കുകയാണെന്നും അക്ബറുദ്ദീൻ പറഞ്ഞു. പൊതുസംവാദ വേദിയിൽ ജമ്മു കശ്മീരിലെ പ്രശ്നങ്ങളാണ് പാകിസ്താൻ ഉന്നയിച്ചിരുന്നത്.