വളരെ വിവാദമായിരിക്കുന്ന ഈ പ്രസ്താവനയ്ക്ക് പിന്നിൽ ഉത്തർ പ്രദേശ് ഷിയാ വക്കഫ് ബോർഡ് അദ്ധ്യക്ഷൻ വസീം റിസ്‌വിയാണ്. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുസംബന്ധിച് ഒരു കത്തെഴുതിയിരിക്കുകയാണ്... ആ കത്തിൽ ഇപ്രകാരം വിവരിക്കുന്നു..
"മദ്രസകളിൽ ഇസ്‌ലാമിക് ശിക്ഷയെന്നപേരിൽ കുട്ടികളെ മറ്റുമതങ്ങളിൽ നിന്ന് പൂർണ്ണമായും അകറ്റുന്ന വിദ്യാഭ്യാസമാണ് നൽകുന്നത്. ഇത് തുടർന്നാൽ അടുത്ത 15 വർഷത്തിനുള്ളിൽ രാജ്യത്തെ പകുതിയിലേറെ മുസ്ലീങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ അനുയായികളായി മാറപ്പെടും. കുഞ്ഞുങ്ങളുടെയും രാജ്യത്തിന്റെയും ഭാവിക്കായി അവരെ പത്താം ക്ലാസ്സ് വരെ സാധാരണ വിദ്യാഭ്യാസം നൽകാൻ സർക്കാർ തയ്യറാകണം."
വസീം റിസ്‌വിയുടെ ഈ അഭിപ്രായത്തോടുള്ള സുന്നി വിഭാഗങ്ങളുടെ പ്രതികരണം ഇതുവരെ അറിവായിട്ടില്ല.