ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവ വാഹിനി യുടെ ആഗ്ര യൂണിറ്റ് അദ്ധ്യക്ഷൻ തരുൺ സിംഗാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിനെതിരെ മോശമായ പദപ്രയോഗം സിദ്ധു നടത്തി എന്നതാണാരോപണം.സിദ്ധു ആഗ്രയിൽവന്നാൽ വെട്ടിനുറുക്കി കഷണങ്ങളാക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്.
രാജസ്ഥാനിൽ നടന്ന ഒരു തെരഞ്ഞെടുപ്പുറാലിയിൽ സിദ്ധുനടത്തിയ " കള്ളനായ മോദിയുടെ നായയും കള്ളന്മാർക്കൊപ്പമാണ്.യോഗിയാണ് ഇതിന്റെ നേട്ടം കൊയ്യുന്നത്" എന്ന പരാമർശമാണ് വിവാദത്തിനു തുടക്കം.
എന്നാൽ തന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചവർക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ട്വിറ്ററിലൂടെ സിദ്ധു പ്രതികരിച്ചത് .അദ്ദേഹം ഇങ്ങനെയെഴുതി :-
" ഭീരുക്കൾ പലതവണ മരിക്കുന്നു,എന്നാൽ ധീരൻ ഒരുതവണയേ മരിക്കുകയുള്ളു.എനിക്ക് ഭാരതത്തിലെ ജനാധിപത്യത്തിലും ഭരണഘടനയിലും പരിപൂർണ്ണ വിശ്വാസമുണ്ട്. ഗൗരി ലങ്കേഷിനെപ്പോലെ,കനയ്യാ കുമാറിനെപ്പോലെ പ്രതികരിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്ന മോഡി ആൻഡ് കമ്പനി രാജ്യത്തു ഗുണ്ടാരാജാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്."