Advertisment

കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്

New Update

publive-image

Advertisment

കോട്ടയം; കെആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുടെ താൽക്കാലിക ചുമതല ഷിബു അബ്രഹാമിന്. ഡയറക്‌ടർ ശങ്കർ മോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാൻസ് ഓഫീസറായ ഷിബു അബ്രഹാമിന് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കാനാണ് ചുമതല നൽകിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

അതേസമയം ഇൻസ്‌റ്റിറ്റ്യൂട്ടിലെ അധ്യാപകർ ഉൾപ്പെടെ എട്ട് പേർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഡീൻ ഉൾപ്പെടെ എട്ട് പേരാണ് രാജിവെച്ചത്. ഡീൻ ചന്ദ്രമോഹൻ, ഫൗസിയ (സിനിമോട്ടോഗ്രാഫി) ,വിനോദ് (ഓഡിയോ),നന്ദകുമാർ (സിനിമട്ടോഗ്രാഫി), ബാബാനി പ്രമോദി (അസിസ്‌റ്റന്റ് പ്രൊഫസർ, ഡയറക്ഷൻ), സന്തോഷ്‌ (പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്), അനിൽ കുമാർ (അഡ്‌മിനിസ്ട്രേഷൻ ഓഫീസർ) എന്നിവരാണ് ഡയറക്‌ടർ ശങ്കർ മോഹന് പിന്നാലെ രാജിവെച്ചത്.

വിവാദങ്ങൾക്ക് പിന്നാലെ കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ശങ്കർ മോഹൻ രാജിവെച്ചു. കാലാവധി തീർന്നതിനാലാണ് രാജിയെന്നാണ് അദ്ദേഹം രാജിക്ക് പിന്നാലെ പ്രതികരിച്ചത്. വിവാദങ്ങളുമായി രാജിവെച്ചതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡയറക്‌ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥി  സമരം നടക്കുന്നതിനിടയിലാണ് രാജി. ഡിസംബർ 25 മുതൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. ചെയർമാനും മുഖ്യമന്ത്രിക്കുമാണ് രാജിക്കത്ത് കൈമാറിയത്. മൂന്ന് വർഷത്തേക്കാണ് ശങ്കർ മോഹനെ നിയമിച്ചിരുന്നത്. പിന്നീട് ഒരു വർഷം കാലാവധി ദീർഘിപ്പിച്ചു. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് രാജിയെന്ന് ശങ്കർ മോഹൻ പറഞ്ഞു.

ശങ്കർ മോഹനെതിരെ വിദ്യാർഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെയായി നടത്തി വന്ന സമരത്തിനിടെയാണ് രാജി പ്രഖ്യാപനം.

Advertisment