Advertisment

സ്‌കൂളിലെ പരീക്ഷ എഴുതാനായാണു മകള്‍ വീട്ടില്‍ നിന്നിറങ്ങിയത്, വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണു സ്‌കൂളിലേക്കുള്ളത്. നടന്നാണ് മകള്‍ സ്‌കൂളിലേക്കു പോയത്: റോഡിലൂടെ നടക്കുന്ന വിഡിയോ ദൃശ്യം കണ്ടതോടെ മകള്‍ ഉജ്ജയനിലാണെന്നു മനസിലായി: പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്

New Update
5333

ഉജ്ജയിന്‍: സ്‌കൂളിലെ പരീക്ഷ എഴുതാനായാണു മകള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നു ഉജ്ജയിനില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്.

Advertisment

''മകളെ കാണാതായ സെപ്റ്റംബര്‍ 24നു കുട്ടി സ്‌കൂളില്‍ പരീക്ഷ എഴുതാനായി പോയതായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണു സ്‌കൂളിലേക്കുള്ളത്. നടന്നാണ് മകള്‍ സ്‌കൂളിലേക്കു പോയത്.

കുട്ടി തിരികെ വരാതായതോടെ പല സ്ഥലങ്ങളിലും അന്വേഷിച്ചു. എങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു സെപ്റ്റംബര്‍ 25ന് പൊലീസില്‍ പരാതി നല്‍കി. റോഡിലൂടെ നടക്കുന്ന മകളുടെ വിഡിയോ ദൃശ്യം കണ്ടതോടെ പെണ്‍കുട്ടി ഉജ്ജയനിലാണെന്നു മനസിലായി''  പെണ്‍കുട്ടിയുടെ പിതാവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. 

ഉജ്ജയിനില്‍ കഴിഞ്ഞ ദിവസം ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചതു വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. പെണ്‍കുട്ടി അര്‍ധനഗ്നയായി ചോരയൊലിപ്പിച്ച് ഓരോ വീടിന്റെയും വാതിലില്‍ മുട്ടുന്ന ചിത്രം പുറത്തുവന്നിരുന്നു.

മധ്യപ്രദേശിലെ ഉജ്ജയിനില്‍നിന്നു 15 കിലോമീറ്റര്‍ അകലെ ബാഗ്നഗര്‍ റോഡിലെ സിസിടിവിയില്‍നിന്നാണു ദൃശ്യം ലഭിച്ചത്. പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.

Advertisment