ജിദ്ദ: നഗരത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അൽഖുവാറിലെ കൃഷിയിടത്തിൽ ജിദ്ദ ചങ്ങാതി കൂട്ടം പ്രവർത്തകർ സന്ദർശിച്ചു. കേരളീയ മാതൃകയിൽ തോന്നുന്ന കൃഷിയിടത്തിൽ വിവിധ തരം കൃഷികളും മാവ്, പ്ലാവ്, അത്തിമരം തുടങ്ങിയവയും ഉണ്ട്.
മാവുകളിൽ നിറയെ പൂത്തു നിൽക്കുന്ന കാഴ്ച കൗതുകമുളവാക്കുന്നതാണ്. കുഞ്ഞു ചക്കകളും നിറഞ്ഞു നിൽക്കുന്നു . രണ്ടു മാസത്തിനകം വിളവുകൾ പാകമാകുമെന്നു കർഷകർ അറിയിച്ചു. നിരവധി വാഴ, പപ്പായ തോട്ടങ്ങളും വെണ്ട , ചെറു നാരങ്ങാ , മുലൂകിയ , പൊതീന, ജെർജീർ തുടങ്ങിയ കൃഷികളും കാണാവുന്നതാണ്. ആഴമേറിയ കിണറുകളിൽ നിന്നും ജനറേറ്ററിന്റെ സഹയത്താൽ മോട്ടോർ ഉപയോഗിച്ചു ജല വിതരണം നടത്തുന്നു.
സൗദിയിലെ മണ്ണ് കൃഷികൾക്കനുകൂലമാണെന്ന് ഇത്തരം കൃഷിയിടങ്ങളിലെത്തുമ്പോൾ മനസ്സിലാകും. അൽഖുവാറിലെ അൽ മർവാനി അണക്കെട്ടും, ഉസ്ഫാനിലെ കോട്ടയും, തുഫ്ൽ കിണറും ഈ യാത്രയിലെ മറ്റുകാഴ്ചകളാണ്. അൽവാഹ ടൂർ കോ -ഓർഡിനേറ്റർ കെ ടി മുസ്തഫ പെരുവള്ളൂർ, നൗഷാദ് വണ്ടൂർ, മുജീബ് പാറക്കൽ, അഡ്വക്കേറ്റ് ശംസുദ്ധീൻ, ആലിക്കോയ, അഷ്‌റഫ് മട്ടന്നൂർ, തൗഫീഖ് അസ്‌ലം തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.