എറണാകുളം: പേഴക്കാപ്പിള്ളിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 6 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർന്നു. വ്യാഴാഴ്ച ഉച്ചക്ക് 11.30നും 1.15, നും ഇടയ്ക്ക് പേഴക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറ ബാവുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.11.30 ഓടെ ബാവു വീടുപൂട്ടി നമസ്കാരത്തിനായി പള്ളിയിലേക്ക് പോയതിനു പിന്നാലെയാണ് സംഭവം.
വീട് പൂട്ടി താക്കോൽ വീടിന് മുന്നിലെ ഒരു പാത്രത്തിൽ വെച്ചിട്ടാണ് ബാവുപള്ളിയിലേക്ക് പോയത്. മോഷ്ടാവ് പാത്രത്തിൽനിന്ന് താക്കോൽ എടുത്ത് വീട് തുറന്ന് മുറിയിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നശേഷം താക്കോൽ യഥാസ്ഥാനത്ത് തന്നെ െവച്ച ശേഷമാണ് സ്ഥലം വിട്ടത്. പള്ളിയിൽനിന്നും ബാവു തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.
ശാസ്ത്രീയ അന്വേഷണ സംഘവും വീട്ടിൽ എത്തി പരിശോധനകൾ നടത്തി. സമീപത്ത് താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളെ അടക്കം ചോദ്യം ചെയ്തു. സമീപത്തുള്ള വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.