Advertisment

വിവാഹിതനാണെന്ന കാര്യം മറച്ച് വച്ച് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു: കൊല്ലത്ത് യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കൊല്ലം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കാവനാട് പവിത്രം വീട്ടിൽ നസീറാണ് (38) അറസ്റ്റിലായത്. ശക്തികുളങ്ങര പൊലീസാണ് പിടികൂടിയത്.

ശക്തികുളങ്ങര പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. വിവാഹിതനായ പ്രതി ആ വിവരം മറച്ചുവെച്ച് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു.

തുടർന്ന്, പെൺകുട്ടിയ്ക്ക് വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ മർദിച്ചും ഭീഷണിപ്പെടുത്തിയും ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ കൈയിൽനിന്ന് പലപ്പോഴായി ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങളും 36,500 രൂപയും പ്രതി തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.

ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, കെ.ജി. ദിലീപ്, സുദർശനൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, സി.പി.ഒ അരുൺ ജി. കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Advertisment