Advertisment

കരുനാഗപ്പള്ളിയിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്‍റെ കഴുത്തില്‍ കുത്തി: നരഹത്യാശ്രമത്തിന് പ്രതി പിടിയിൽ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കൊല്ലം: യുവാവിനെ കത്തി ഉപയോഗിച്ച് അക്രമിച്ച പ്രതി പിടിയിൽ. ഓടനാവട്ടം തുറവൂർ മുറിയിൽ രാഹുൽ ഭവനത്തിൽ സുധീരൻ മകൻ അമ്പാടി എന്ന രാഹുൽ (26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. വള്ളിക്കുന്നം സ്വദേശിയായ അച്ചുവിനെ അക്രമിച്ചതിനാണ് ഇയാൾ പിടിയിലായത്.

പോലീസ്‌ പറയുന്നതിങ്ങനെ, അച്ചുവും രാഹുലും അംഗങ്ങളായ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങ് സംബന്ധിച്ച തർക്കമാണ് അക്രമത്തിലെക്ക് നയിച്ചത്. ഓഗസ്റ്റ് 1ന് പകൽ 11.30 ന് കരുനാഗപ്പള്ളി വിജയാ ബാറിന് സമീപം വച്ച് ഇരുവരും തമ്മിൽ വാക്ക്തർക്കം ഉണ്ടാവുകയും, രാഹുൽ അസഭ്യം വിളിച്ചുകൊണ്ട് അച്ചുവിനെ മർദ്ദിക്കുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

അച്ചു നൽകിയ പരാതിയിൽ മേൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ ദിവസം ഇയാളുടെ വീടിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയുായിരുന്നു.

കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ അലോഷ്യസ് അലക്‌സണ്ടർ, ശ്രീലാൽ എ.എസ്.ഐ മാരായ ഷാജിമോൻ, നന്ദകുമാർ എന്നിവരാടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Advertisment