Advertisment

എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുമുള്ള ഇടപാടുകളില്ല; പെഗാസസ് വിവാഗദത്തില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രാലയം

New Update

publive-image

Advertisment

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരിച്ച് പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യസഭയിൽ സിപിഎം എംപി ഡോ. വി.ശിവദാസന്റെ ചോദ്യത്തിനു മറുപടിയായാണ് എന്‍എസ്ഒയുമായി ഇടപാട് നടത്തിയിട്ടില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചത്. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി മറുപടി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ എന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പെഗാസസ് ചർച്ച ചെയ്യേണ്ടെന്ന നിലപാടാണ് ആദ്യം തൊട്ടേ കേന്ദ്രം സ്വീകരിച്ചിരുന്നത്.

രാജ്യത്തെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവർത്തകർ, ജഡ്ജിമാർ, ബിസിനസുകാർ തുടങ്ങിയവർ അടക്കമുള്ള പ്രമുഖരുടെ ഫോണുകള്‍ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് ചോർത്തിയെന്ന വെളിപ്പെടുത്തലാണ് വിവാദത്തിനിടയാക്കിയത്. വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളെയും തടസ്സപ്പെടുത്തിയിരുന്നു.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന വിഷയമാണു പെഗാസസ് വിവാദം. എൻഎസ്ഒ ഗ്രൂപ്പ് ടെക്നോളജിയുമായി സർക്കാർ എന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്നും അങ്ങനെയാണെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്താണെന്നുമാണു എംപി ചോദിച്ചത്. എൻഎസ്ഒ ഗ്രൂപ്പ് ടെക്നോളജിയുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന രേഖാമൂലമുള്ള മറുപടി സർക്കാർ സഭയിൽ വായിക്കുകയായിരുന്നു.

pegasus
Advertisment