മുംബൈ: അമരാവതിയില്‍ മെഡിക്കല്‍ സ്‌റ്റോറുടമ ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നുവെന്ന് സഹോദരന്‍ മഹേഷ് കോല്‍ഹെ. അറസ്റ്റിലായ മൃഗഡോക്ടര്‍ കൂടിയായ യൂസഫ് ഖാനെ 2006 മുതല്‍ അറിയാമെന്നും നല്ല സുഹൃത്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തില്‍ എന്‍ഐഎ എഫ്ഐആർ ഇട്ട് അന്വേഷണം തുടങ്ങി. ഐഎസ് മോഡൽ കൊലപാതകമാണ് ഇതെന്ന് എന്‍ഐഎ പറയുന്നു. യുഎപിഎ, കലാപ ശ്രമം, കൊലപാതകം, ഗൂഢാലോചന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
സംഭവത്തില്‍ ആറു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഉമേഷ് കോൽഹെയുടെ കൊലപാതകം പ്രവാചക വിരുദ്ധ പ്രസ്താവനയെ പിന്തുണച്ചതിനാലാണ് എന്നതിന് വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.