ചണ്ഡിഗഡ്: പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ യമുന നഗറിലെ വിവേകാനന്ദ സ്കൂളിലാണ് സംഭവം.
തുടർച്ചയായി സ്കൂളിൽ എത്താത്തതിനെ തുടർന്നു വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് ഉച്ചയോടെ സ്കൂളിലെത്തിയ വിദ്യാർഥി പ്രിൻസിപ്പലിനെ കാണണമെന്ന് ആവശ്യപ്പെടുകയും മുറിയിൽ കയറിയുടൻ വെടിയുതിർക്കുകയുമായിരുന്നു.
സ്വന്തം പിതാവിന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് വിദ്യാര്‍ഥി അധ്യാപികയായ റീത്തു ചബ്രയ്‌ക്കെതിരെ വെടിയുതിര്‍ത്തത്. മൂന്ന് വെടിയുണ്ടകളേറ്റ പ്രിന്‍സിപ്പാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. സ്കൂള്‍ ജീവനക്കാര്‍ കുട്ടിയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.