മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച നിലയില്‍. ഒന്നാം ദിനം കളി നിർത്തുമ്പോൾ 85 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (45), രവിചന്ദ്രൻ അശ്വിൻ (10) എന്നിവർ ക്രീസിൽ.
മയങ്ക് അഗര്‍വാള്‍-49 പന്തില്‍ 33, രോഹിത് ശര്‍മ-28 പന്തില്‍ 29, ഹനുമ വിഹാരി-128 പന്തില്‍ 58, വിരാട് കോഹ്ലി-76 പന്തില്‍ 45, ഋഷഭ് പന്ത്-97 പന്തില്‍ 96, ശ്രേയസ് അയ്യര്‍-48 പന്തില്‍ 27 എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ റണ്‍സുകള്‍.
ശ്രീലങ്കയ്ക്കു വേണ്ടി ലസിത് എംബുല്‍ദെനിയ രണ്ട് വിക്കറ്റും, സുരങ്ക ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നൂറാം ടെസ്റ്റിന്റെ തിളക്കത്തിനിടെ വിരാട് കോലി ടെസ്റ്റ് കരിയറിൽ 8000 റൺസ് പിന്നിട്ടു. 100–ാം ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് കോലി. ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് ഒന്നാമൻ.