തൃശൂർ : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി രണ്ടാം തുരങ്കത്തിൽ അഗ്നി ശമന സംവിധാനങ്ങൾ പരിശോധിച്ചു. കുതിരാൻ NH 544 രണ്ടാം തുരങ്കത്തിൽ തൃശൂർ ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്കറിൻ്റെ നേതൃത്വത്തിലാണ് ട്രെയിൽ റൺ നടത്തിയത്.
തുരങ്കത്തിനകത്തെ സ്ഥിരം അഗ്നി ശമന സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച് പരിശോധിച്ചു. തൃശൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, ഫയർ & റെസ്ക്യൂ ഓഫീസർ വി. എസ് സ്മിനേഷ് കുമാർ, ജിമോദ് ഹോം ഗാർഡ് ഷാജു എന്നിവർ നേതൃത്വം നൽകി.