തൃശൂർ : ടിപ്പർ ലോറി തട്ടി കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ വീണ്ടും തകർന്നു. രണ്ടാം തുരങ്കത്തിലാണ് അപടകം ഉണ്ടായത്. പുറക് വശം ഉയർത്തി തുരങ്കത്തിലൂടെ ടിപ്പർ ഓടിച്ചതാണ് വീണ്ടും അപകടത്തിന് കാരണം ആയത്. ആറുവരിപ്പാതയുടെ നിർമ്മാണ ചുമതലയുള്ള കമ്പനിയുടെ വാഹനം ആണ് അപകടം സൃഷ്ടിച്ചത്.
ലൈറ്റുകൾ തകർന്ന ഉടനെ ഡ്രൈവർ വണ്ടിനിർത്തി വിവരം കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തുരങ്കത്തിലെ ലൈറ്റുകൾക്ക് പുറമേ കേബിളുകളും തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ ജനുവരിയിലും സമാനമായ രീതിയിൽ ടിപ്പർ ലോറി അപകടം സൃഷ്ടിച്ചിരുന്നു. അന്നും പുറക് ഭാഗം ഉയർത്തി വാഹനം ഓടിച്ചതാണ് അപകട കാരണം ആയത്. 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് അന്ന് ഉണ്ടായത്.