Advertisment

കൊലപ്പെടുത്താന്‍ വാടക കൊലയാളികള്‍ക്ക്  18 ലക്ഷം രൂപ, ബീയര്‍ കുടിപ്പിച്ച് മയക്കി ഉറക്കത്തില്‍  ശ്വാസം മുട്ടിച്ച് ട്രാന്‍സ്‌ജെന്‍ഡറായ ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിയും കൂട്ടാളികളും പിടിയില്‍

ഭര്‍ത്താവില്‍നിന്നു ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട വേദശ്രീയെ വെങ്കടേഷ് സ്‌കൂളിലെത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു.

New Update
546666

ഹൈദരാബാദ്: ട്രാന്‍സ്‌ജെന്‍ഡറായ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ കൊണ്ട് കൊലപ്പെടുത്തിയ യുവതിയും കൂട്ടാളികളും പിടിയില്‍. സ്വകാര്യ സ്‌കൂളില്‍ അക്കൗണ്ടന്റായ വേദശ്രീ (30), ഇവരുടെ സഹായികളായ രണ്ടു പുരുഷന്മാര്‍ എന്നിവരാണ് അറസ്റ്റിലായത്. ട്രാന്‍സ്‌ജെന്‍ഡറായ വെങ്കടേഷാ(റോജ- 35)ണ് കൊല്ലപ്പെട്ടത്. 

Advertisment

തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലാണ് സംഭവം. വെങ്കടേഷിനെ കൊലപ്പെടുത്താന്‍ 18 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് വേദശ്രീ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തിയത്. ഇതില്‍ 4.6 ലക്ഷം രൂപ കൈമാറി. വെങ്കടേഷിനെ ബീയര്‍ കുടിപ്പിച്ച് മയക്കിയശേഷം ഉറക്കത്തില്‍ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

2014ലാണ് വേദശ്രീയും വെങ്കടേഷും വിവാഹിതരായത്. അടുത്തവര്‍ഷം ഇവര്‍ക്ക് കുഞ്ഞു പിറന്നു. 2019ല്‍ വെങ്കടേഷ് സ്ത്രീയാകാന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാി റോജ എന്ന പേരു സ്വീകരിച്ചു. അന്നുമുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഒരു സ്വകാര്യ സ്‌കൂളില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വേദശ്രീയെ പിന്നീട് വെങ്കടേഷ് നിരന്തരം മര്‍ദിക്കുമായിരുന്നു.

ഭര്‍ത്താവില്‍നിന്നു ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട വേദശ്രീയെ വെങ്കടേഷ് സ്‌കൂളിലെത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇതോടെ വേദശ്രീയെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്നു പുറത്താക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് വെങ്കടേഷിനെ കൊലപ്പെടുത്താന്‍ വേദശ്രീ തീരുമാനിച്ചത്.  വെങ്കടേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്താണ് പോലീസ് അന്വേഷണം നടത്തിയത്.

Advertisment