Advertisment

ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ക്ക് 20 വര്‍ഷം തടവ്

അഞ്ച് വര്‍ഷം മുമ്പ് നടന്ന കേസിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

New Update
3555555

ജയ്പൂര്‍: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് 20 വര്‍ഷം തടവ്. ഫൂല്‍ച്ചന്ദ് സെയിന്‍ (56), ഗോവര്‍ധന്‍ മേഘ്വാള്‍ (ഗോബ്രിയ 26) എന്നിവര്‍ക്കാണ് എസ്.സി/എസ്.ടി കോടതി ശിക്ഷ വിധിച്ചത്. പിഴ ഈടാക്കുമെന്നും കോടതി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് നടന്ന കേസിലാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

Advertisment

2018 ജൂലൈ 12നായിരുന്നു സംഭവം. രാംപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫൈത്താഗറിലുള്ള സഹോദരനെ കാണാനായി രാത്രിയില്‍ പുറപ്പെട്ട പത്തൊന്‍പതുകാരിയെ ഫൂല്‍ച്ചന്ദ്, ഗോവര്‍ധന്‍ എന്നിവര്‍ ചേര്‍ന്ന് സുഹൃത്തായ ബബ്ലു സര്‍ദാറിന്റെ  വീട്ടിലെത്തിക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതിയായ ഭേരുലാലും വീട്ടിലെത്തിയിരുന്നു. 

പ്രതികള്‍ പെണ്‍കുട്ടിക്ക് ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. പിറ്റേന്നും   പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.

പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും രക്ഷിച്ച അമ്മയും സഹോദരനും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, വാദപ്രതിവാദത്തിനിടെ പ്രതിയായ ബബ്ലു സര്‍ദാര്‍ മരിച്ചിരുന്നു. ഭേരുലാലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

Advertisment