Advertisment

ഫോണ്‍ വിളിച്ചോണ്ടിരുന്നപ്പോള്‍ കുഞ്ഞ് കരഞ്ഞത് ശല്യമായി;  മാതാവ് രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ചുകൊന്നു

ഭര്‍ത്താവ് ഉറങ്ങാനായി രാത്രി മുറിയിലെത്തുമ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടത്. 

New Update
6767777733

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദി ജില്ലയില്‍ രണ്ട് വയസുകാരനെ മാതാവ്  ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മാതാവ് അഫ്‌സാന ഖാത്തൂനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം ഭര്‍ത്താവ് നിസാമുദ്ദീനുമായി അഫ്‌സാന വഴക്കിട്ടിരുന്നു. തുടര്‍ന്ന് അഫ്‌സാന  ഫോണ്‍ വിളിച്ചോണ്ടിരുന്നപ്പോള്‍ കുഞ്ഞ് കരഞ്ഞു. ഈ ദേഷ്യത്തില്‍ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

Advertisment

ദമ്പതികള്‍ക്ക് നാലും രണ്ടും വയസുള്ള ആണ്‍മക്കളുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം കഴിഞ്ഞതാണ്. ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ യുവതി രണ്ട് കുട്ടിയുമായി  മുറിയില്‍ കയറി വാതില്‍ അടച്ചു. ഫോണില്‍ ആരോടോ സംസാരിക്കുന്നതിനിടെ മകന്‍ കരയാന്‍ തുടങ്ങി.

ഇതോടെ പ്രകോപിതയായ യുവതി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ല. ഭര്‍ത്താവ് ഉറങ്ങാനായി രാത്രി മുറിയിലെത്തുമ്പോഴാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടത്. 

ഭര്‍തൃവീട്ടുകാര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കരഞ്ഞ കുഞ്ഞിനെ കട്ടിലില്‍ നിന്ന് തള്ളിയപ്പോള്‍ നിലത്ത് വീണെന്ന് യുവതി പോലീസിനോട് പറഞ്ഞു. 

 

Advertisment