Advertisment

ഭര്‍ത്താവിന് ശാരീരികബന്ധം നിഷേധിക്കുന്നത്  ക്രൂരത; ഇത് വിവാഹമോചനത്തിന്  കാരണമെന്ന് ഹൈക്കോടതി

അതേസമയം മറ്റൊരാളുമായി പ്രണയത്തിലാണെന്നും തങ്ങളെ ഒന്നിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. 

New Update
577777733

ലഖ്നൗ: വിവാഹശേഷം ശാരീരികമായ ബന്ധം നിഷേധിക്കുന്ന ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസുമാരായ ഷീല്‍ നാഗുവും വിനയ് സറഫും ഉള്‍പ്പെട്ട ബെഞ്ച് ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു. 

Advertisment

സാധുവായ കാരണമോ ശാരീരിക പ്രശ്നങ്ങളോ ഇല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കുന്നത് മാനസിക ക്രൂരതയാണെന്നും  കോടതി ചൂണ്ടിക്കാട്ടി. വിവാഹശേഷം ഭാര്യ ശാരീരികബന്ധം നിഷേധിച്ചെന്നും വിവാഹം കഴിഞ്ഞ മാസം തന്നെ യുവതി യു.എസിലേക്ക് പോയെന്നുമാണ് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി. 

2006 ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹം. അതേസമയം മറ്റൊരാളുമായി പ്രണയത്തിലാണെന്നും തങ്ങളെ ഒന്നിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടതായും യുവതി പറഞ്ഞു. 

2011ല്‍ ഭോപ്പാലിലെ കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപേക്ഷ നല്‍കി. 2014ല്‍ കുടുംബകോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. 

 

Advertisment