Advertisment

തന്റെ ഭാര്യയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കൗണ്‍സിലറും മകനും പിടിയില്‍

വണ്ടലൂരിന് സമീപം കൊളപ്പാക്കത്ത് കുമാറാ(40)ണ് കൊല്ലപ്പെട്ടത്. 

New Update
66777777

ചെന്നൈ: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ കൗണ്‍സിലറും മകനും പോലീസ് പിടിയില്‍. ഡി.എം.കെ. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ദാമോധരന്‍, മകന്‍ യോജേഷ് (23), കൂട്ടാളികളായ സ്റ്റീഫന്‍ രാജ് (34), പ്രവീണ്‍ (33), രാജ്കുമാര്‍ (32), പൂങ്കാവനം (34) എന്നിവരാണ് അറസ്റ്റിലായത്. വണ്ടലൂരിന് സമീപം കൊളപ്പാക്കത്ത് കുമാറാ(40)ണ് കൊല്ലപ്പെട്ടത്. 

Advertisment

ദാമോധരന്റെ ഭാര്യയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയെന്നാരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. 

തല പാറക്കല്ലുകൊണ്ട് തകര്‍ത്ത നിലയില്‍ ഡിസംബര്‍ 21നാണ് കുമറിന്റെ മൃതദേഹം കണ്ടെത്തിയത്. ആറുമാസം മുമ്പ് ദാമോധരന്റെ ഭാര്യ ആത്മഹത്യ ചെയ്തെന്നും ഓട്ടോ ഡ്രൈവറാണ് ഭാര്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കൗണ്‍സിലര്‍ വിശ്വസിച്ചിരുന്നു.

പിന്നീട് ദാമോധരനും സംഘവും കുമാറിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഇവര്‍ മൃതദേഹം പാളത്തിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ആറുപേരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

Advertisment