ഡെറാഡൂണ്‍: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകാൻ ഉത്തരാഖണ്ഡ്. വിദഗ്ധ സമിതിയുടെ കരട് റിപ്പോർട്ട് അംഗീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ.
ജനുവരി നടക്കുന്ന നിയമസഭ യോഗത്തിൽ ഇത് ചർച്ചചെയ്യും. മുൻ സുപ്രീം കോടതി ജസ്റ്റീസ് രഞ്ജന പ്രകാശിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2022 മേയിലാണ് കമ്മിറ്റി രൂപീകരിച്ചത്.
നേരത്തെ, 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ട് വരുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി എസ്.എസ് സന്ധുവും യോഗത്തിൽ പങ്കെടുത്തിരുന്നു.