Advertisment

സിഖ് വിരുദ്ധ കലാപക്കേസ്: ആറുപേരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ ഹർജി സമർപ്പിക്കാൻ ഡൽഹി എൽജി അനുമതി നൽകി

New Update
dehi

ഡൽഹി; 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്‌സേന അനുമതി നൽകി.

Advertisment

ജൂലൈ 10-നായിരുന്നു കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വരുന്നത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സരസ്വതി വിഹാർ പോലീസ് സ്റ്റേഷൻ (ഇപ്പോൾ സുഭാഷ് പ്ലേസ്) പ്രദേശത്ത് നടന്ന കലാപത്തിനിടെ നടത്തിയ കൊലപാതകശ്രമം, കൊള്ള, കലാപം എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്.

ഹരിലാൽ, മംഗൾ, ധരംപാൽ, ആസാദ്, ഓം പ്രകാശ്, അബ്ദുൾ ഹബീബ് എന്നിവരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് കേസ്. ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യയിൽ സിഖ് വിരുദ്ധ കലാപം ആരംഭിക്കുന്നത്.

ജൂലൈ 10ന് കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി വിധിപ്രസ്താവിച്ചത്. ഇതിനെതിരെയാണ് ഡൽഹി സർക്കാരിന്റെ ആഭ്യന്തരവകുപ്പ് സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നത്.

1995 മാർച്ച് 28ന് പുറപ്പെടുവിച്ച വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ 28 വർഷത്തെ കാലതാമസം വരുത്തിയതിന് വിശദീകരണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനം സ്വീകരിച്ച കാരണങ്ങൾ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

നിലവിലെ കേസിലെ വ്യവഹാരത്തിന്റെ കാലതാമസം പരിശോധിച്ച ശേഷം, 2020 ഡിസംബറിൽ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷമാണ് 2023ലാണ് അപ്പീൽ ഫയൽ ചെയ്തതെന്ന് ലെഫ്റ്റനന്റ് ഗവർണർ വ്യക്തമാക്കി. 

മാനവികതയ്‌ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾ പതിവ് രീതിയിലുമാണ് കൈകാര്യം ചെയ്യുന്നത്. ഈ അപ്പീൽ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയത് ഉത്കണ്ഠാജനകമാണെന്നും ലഫ്റ്റനന്റ് ഗവർണർ നിരീക്ഷിച്ചു.

ഇത്തരം കേസുകളിലെ കാലതാമസം ഗൗരവമായി കാണണമെന്നും കേസ് വൈകിപ്പിക്കാൻ കാരണമായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment