ഡൽഹി: ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ പദ്ധതിയിട്ടെന്ന വാഷിംഗ്ടൺ പോസ്റ്റിലെ റിപ്പോർട്ടിനെതിരെ തള്ളി ഇന്ത്യ.
ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിലെ മുൻ ഉദ്യോഗസ്ഥനായ വിക്രം യാദവ്, യുഎസിൽ താമസിക്കുന്ന ഇന്ത്യ നിയുക്ത ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ ലക്ഷ്യം വയ്ക്കാൻ ഒരു ഹിറ്റ് ടീമിനെ നിയോഗിച്ചതായി റിപ്പോർട്ട് അവകാശപ്പെട്ടു.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ റിപ്പോർട്ടിനെ "അനാവശ്യവും അടിസ്ഥാന രഹിതവുമാണ്" എന്ന് വിശേഷിപ്പിച്ചു.
ക്രിമിനൽ, തീവ്രവാദ ശൃംഖലയുമായി ബന്ധപ്പെട്ട് യുഎസ് ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണെന്ന് ജയ്‌സ്വാൾ പറഞ്ഞു.
“അതിനെക്കുറിച്ചുള്ള ഊഹാപോഹവും നിരുത്തരവാദപരവുമായ അഭിപ്രായങ്ങൾ സഹായകരമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
2022 നവംബറിൽ പന്നൂണിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അതിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തതോടെയാണ് വാദപ്രതിവാദങ്ങൾ തുടങ്ങുന്നത്.