Advertisment

നിജ്ജറിന്‍റെ കൊലപാതകം: ഇന്ത്യക്കാര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതൽ വ്യക്തത വേണം; കാനഡ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എസ്. ജയശങ്കര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
370 jaishanker.jpg

ഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യക്കാര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ കാനഡ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

അറസ്റ്റിലായവര്‍ ഗുണ്ടാപശ്ചാത്തലമുള്ളവരാണെന്ന് സംശയിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കാനഡയില്‍ സ്ഥിര താമസമാക്കിയവരാണ് പ്രതികള്‍. കൊലപാതകത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന കാനഡയില്‍ സംഭവിക്കുന്നത് അവരുടെ ആഭ്യന്തര രാഷ്ട്രീയം മൂലമാണെന്നും മന്ത്രി പറഞ്ഞു.

നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലായിരുന്നു. കരണ്‍പ്രീത് സിംഗ് (28), കമല്‍പ്രീത് സിംഗ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായത്. 

Advertisment