ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഖമ്മം സ്വദേശിയിൽ നിന്നാണ് പണവും സ്വർണവും കണ്ടെടുത്തത്. തെലങ്കാന പോലീസാണ് ഇയാളെ വ്യാഴാഴ്ച പിടികൂടിയത്.
വിശദമായി പരിശോധിച്ചപ്പോൾ, 20 ലക്ഷം രൂപയും 275 ഗ്രാം സ്വർണവും പോലീസ് കണ്ടെടുത്തു, ഇയാളുടെ വസ്ത്രങ്ങൾക്കടിയിൽ പ്രത്യേകം നിർമ്മിച്ച ഇന്നർ വെസ്റ്റിനുള്ളിലാണ് സൂക്ഷ്‌മമായി ഒളിപ്പിച്ചിരുന്നത്.
ആന്ധ്രാപ്രദേശിലെ ജഗ്ഗയ്യപേട്ട സ്വദേശിയാണെന്നും മെഡിഗോണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വരാനിരിക്കുന്ന ഒരു വിവാഹ ചടങ്ങിനായാണ് പണവും സ്വർണവും കൈവശം വെച്ചതെന്നും മറ്റൊന്നുമല്ലെന്നും പ്രതി അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു.
എന്നാൽ ഒളിപ്പിച്ച പണത്തിൻ്റെയും സ്വർണത്തിൻ്റെയും വ്യാപ്തിയിൽ സംശയം ജനിപ്പിച്ചതാണ് കൂടുതൽ അന്വേഷണത്തിന് വഴിയൊരുക്കിയത്. പിടിച്ചെടുത്ത പണവും സ്വർണവും കൂടുതൽ പരിശോധനയ്ക്കായി ആദായനികുതി വകുപ്പിന് കൈമാറി.
6.46 കോടി രൂപ വിലമതിക്കുന്ന സ്വർണവും ഡയാമണ്ടുകളും നൂഡിൽസ് പാക്കറ്റുകളിലും യാത്രക്കാരുടെ ശരീരഭാഗങ്ങളിലും ഒളിപ്പിച്ചത് മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് വകുപ്പ് പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് അനധികൃതമായി സംഭരിച്ച പണവും സ്വർണവും കണ്ടെടുത്തത്.