Advertisment

തെക്കൻ മണിപ്പൂരിൽ വെടിവയ്പ്പ്: അസം റൈഫിൾസിലെ ഒരു ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു

New Update
G

ഇംഫാൽ: തെക്കൻ മണിപ്പൂരിലുണ്ടായ  വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്ക്.  അസം റൈഫിൾസിലെ ഒരു ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇയാൾ സ്വയം വെടിവയ്ച്ചതായും മണിപ്പൂർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

Advertisment

ചൊവ്വാഴ്ച വൈകിട്ടോടെ സജിക് തമ്പാക്ക് പ്രദേശത്താണ് സംഭവം. പരിക്കേറ്റവരിൽ ആരും മണിപ്പൂരിൽ നിന്നുള്ളവരല്ലെന്നാണ് റിപ്പോർട്ട്. ഇവരെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. 

എന്നാൽ സംഭവത്തിന് സംസ്ഥാനത്ത് നടക്കുന്ന വംശീയ സംഘർഷവുമായി ബന്ധമില്ലെന്നും ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നും മണിപ്പൂർ പോലീസ് പറഞ്ഞു.

“മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ കലഹത്തിന്റെ വെളിച്ചത്തിൽ, സാധ്യമായ കിംവദന്തികൾ ഇല്ലാതാക്കാനും ഊഹാപോഹങ്ങൾ ഒഴിവാക്കാനും സംഭവത്തിന്റെ വിശദാംശങ്ങൾ സുതാര്യമായി പങ്കിടേണ്ടത് പ്രധാനമാണ്. പരിക്കേറ്റവരാരും മണിപ്പൂരിൽ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗർഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘർഷവുമായി ബന്ധപ്പെടുത്തരുത്, ”പോലീസ് പറഞ്ഞു.

അതേസമയം കലാപബാധിത പ്രദേശമായ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മൂന്നംഗ ആഭ്യന്തര മന്ത്രാലയ സംഘം സംസ്ഥാനം സന്ദർശിച്ചിരുന്നു. ഉപദേഷ്ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയ പാനൽ ഇന്നലെയാണ് മണിപ്പൂരിൽ എത്തിയത്.

എ കെ മിശ്ര (ഇന്റർലോക്കുട്ടർ നാഗാ പീസ് ടോക്ക്), മന്ദീദ് സിംഗ് തുലി (ജോയിന്റ് ഡയറക്ടർ എസ്ഐബി, ന്യൂഡൽഹി), രാജേഷ് കുംബ്ലെ (ജോയിന്റ് ഡയറക്ടർ എസ്ഐബി ഇംഫാൽ) എന്നിവരാണ് മൂന്നംഗ സംഘത്തിലുള്ളത്. എംഎച്ച്‌എ സംഘം മണിപ്പൂരിലെ വംശീയ വിഭാഗവുമായി ആദ്യ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിലെ മെയ്തേയ് സാമൂഹിക-സാംസ്കാരിക സംഘടനയായ അറംബായ് തങ്കോ

Advertisment