റായ്പൂർ: ഭാര്യയെ ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിനിരയാക്കിയെന്ന കേസിൽ വ്യവസായിക്ക് 9 വർഷം തടവ്. ചത്തീസ്ഗഢിലെ അതിവേഗ കോടതിയാണ് വ്യവസായിയെ ശിക്ഷിച്ചത്.
2007ലാണ് പരാതിക്കാരിയുടെയും ബിസിനസുകാരന്റെയും വിവാഹം നടന്നത്. അന്നുമുതൽ മാനസികവും ശാരീരികവുമായ പീഡനം നേരിടുകയാണെന്ന് ഇവർ പരാതിയിൽ പറഞ്ഞു.
ബലപ്രയോഗത്തിലൂടെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി. സ്ത്രീധനത്തിന്റെ പേരിലും ഉപദ്രവം തുടർന്നതായും പരാതിയിൽ പറയുന്നു.
കുട്ടിയുണ്ടായതിനു ശേഷവും അതിക്രമം തുടർന്നതായി പരാതിയുണ്ട്. ഐപിസി 377, സെക്ഷൻ 428A പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.